Sunday, December 18, 2011

33.കേരളത്തില്‍ അക്ഷര വിപ്ലവം നടത്തിയ പാതിരിമാര്‍

ജാതി മത പരിഗണനകള്‍ക്കതീതമായി ഏതൊരു മലയാളിക്കും കടപ്പാടും ആദരവും ഉണ്ടായിരിക്കേണ്ട മഹത്തുക്കളാണ് കേരളത്തില്‍ മിഷണറി പ്രവര്‍ത്തനം നടത്തിയിരുന്ന ക്രിസ്ത്യന്‍ പാതിരിമാര്‍. പശ്ചാത്യ നാടുകളില്‍ നിന്നും 1806 മുതല്‍ സുവിശേഷ ജോലിക്ക് കേരളത്തിലെത്തിച്ചേര്‍ന്ന ക്രിസ്ത്യന്‍ പാതിരിമാരാണ് മലയാളികളെ മനുഷ്യരാക്കിയതെന്നു പറയാം. ശൂദ്രന്‍(നായര്‍) അക്ഷരം പഠിച്ചാലോ ശ്രവിച്ചാലോ ചെവിയില്‍ തിളപ്പിച്ച ഇയ്യം ഉരുക്കിയൊഴിച്ച് ശിക്ഷിക്കപ്പെടണമെന്ന് ബ്രാഹ്മണരുടെ (മനു സ്മൃതി) നീതിശാസ്ത്രം നിലനില്‍ക്കെയാണ് 1806 മുതല്‍ പത്തുവര്‍ഷത്തോളം കഠിന പ്രയത്നം നടത്തിയ റവ:റിംഗില്‍ടാബ് എന്ന ഡാനിഷ് പാതിരി തെക്കന്‍ തിരുവിതാംകൂറിലെ നാഗര്‍കോവിലിനു സമീപം മൈലാടിയില്‍ സ്ഥലവാസികളായ ചാന്നാര്‍മാരുടേയും നാടാര്‍മാരുടേയും ഉന്നമനത്തിനായി എല്‍.എം.എസ്.മിഷന്റെ ആഭിമുഖ്യത്തില്‍ 1816ല്‍ ഒരു ഇംഗ്ലീഷ് പാഠശാല ആരംഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് കോളേജായ സി.എം.എസ്, 1836ല്‍ റവ റോബര്‍റ്റ്സ് ആരംഭിച്ച മിഡില്‍ സ്കൂള്‍(മഹാരാജാസ് കോളേജ്),സവര്‍ണ്ണ പെണ്‍ കുട്ടികള്‍ക്കായി കോട്ടക്കകത്തു സ്ഥാപിച്ച സ്കൂള്‍, ഗവണ്മെന്റുവകയായി പണ്‍കുട്ടികള്‍ക്ക് സ്ഥാപിച്ച സ്കൂള്‍( വിമണ്‍സ് കോളേജ്), 1848ല്‍ ബാസല്‍ മിഷന്‍ കോഴിക്കോട്ടു സ്ഥാപിച്ച സ്കൂള്‍.... തുടങ്ങിയവയാണ് മലയാളിക്ക് ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിച്ചത്. ഈ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അവര്‍ണ്ണരായ ഈഴവര്‍ക്കും മറ്റും പ്രവേശനം നല്‍കിയതിനെതിരെ ശൂദ്രന്മാര്‍ (നായന്മാര്‍) ലഹള ആരംഭിക്കുകയും തുടര്‍ന്ന് അവര്‍ണ്ണര്‍ക്ക് പ്രവേശനം ഇല്ലാതാകുകയും ചെയ്തിരുന്നു എന്നോര്‍ക്കുക. “ബ്രാഹ്മണോ മമദൈവതം” എന്ന ബ്രാമണന്റെ അടിമമന്ത്രം പേറുന്ന ശൂദ്രന്മാര്‍ (നായന്മാര്‍) എന്നും പൊതുസമൂഹത്തെ അധോഗതിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന ബ്രാഹ്മണ ഗുണ്ടകളായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് സവര്‍ണ്ണ ഹിന്ദുമതം അവരില്‍ ചെലുത്തിയിട്ടുള്ള സവര്‍ണ്ണ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ഫലമായിരുന്നിരിക്കണം. ശൂദ്രന്മാരുടെ മാടമ്പി മര്‍ക്കടമുഷ്ടിയില്‍ അമര്‍ന്നു കിടന്ന് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പൊതുജനം, വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ കൃസ്തുമതമോ ഇസ്ലാം മതമോ സ്വീകരിക്കണമെന്ന അവസ്ഥയിലായിരുന്നു. 1835 നോടടുപ്പിച്ച് ആറ്റിങ്ങല്‍, കൊല്ലം, കായം കുളം, മാവേലിക്കര, ഹരിപ്പാട്, ആലപ്പുഴ... മുതലായ സ്കൂളുകളിലും ഇംഗ്ലീഷ് സ്കൂള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങി. ഈ സ്കൂളുകളില്‍ ഒന്നില്‍ പോലും ഈഴവരെ പ്രവേസിപ്പിക്കാന്‍ മാമൂല്‍ പ്രിയരായ ശൂദ്രന്മാര്‍ സമ്മതിച്ചിരുന്നില്ല. ഈ സ്കൂള്‍ ആരംഭിച്ച് 140 വര്‍ഷം കഴിയുമ്പോള്‍ പോലും ഈഴവര്‍... തുടങ്ങിയ അവര്‍ണ്ണരെ പ്രവേശിപ്പിച്ചിരുന്നില്ല. 1872ല്‍ ഈഴവര്‍ക്കു വേണ്ടി അഞ്ചുതെങ്ങിനു സമീപം റവ: മെറ്റിയര്‍ ഒരു ഇംഗ്ലീഷ് സ്കൂള്‍ തുറന്നു. വര്‍ക്കല, ചിറയിന്‍ കീഴ്, ആറ്റിങ്ങല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഈഴവര്‍ക്ക് ഈ സ്കൂള്‍ ഒരു അനുഗ്രഹമായി.
കൃസ്ത്യന്‍ പാതിരിമാര്‍ തുടങ്ങിവച്ച ഈ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഫലം കണ്ടുതുടങ്ങി. അക്കാലത്ത് സര്‍ക്കാര്‍ ജോലി മുഴുവനായി അടക്കി വാണിരുന്ന പരദേശി ബ്രാഹ്മണ മേധാവിത്വത്തിനെതിരായി കേരളത്തിലെ നമ്പൂതിരിമാര്‍, നായന്മാര്‍, ഈഴവര്‍, കൃസ്ത്യാനികള്‍, മുസ്ലീങ്ങള്‍ എന്നിവര്‍ ഒന്നു ചേര്‍ന്ന് നടത്തിയ ആദ്യത്ത്വ സംഘടിത പ്രക്ഷോപത്തിന്റെ നിവേദനമായ “മലയാളി മെമ്മോറിയല്‍” 1891ല്‍ മഹാരാജാവിനു സമര്‍പ്പിക്കപ്പെട്ടു. മലയാളി മെമ്മോറിയലില്‍ ഈഴവരെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശിപ്പിക്കാത്തതും, സര്‍ക്കാര്‍ ഉദ്ദ്യോഗങ്ങള്‍ നല്‍കാത്തതും അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ദിവാന്‍ രാമരായരു ഇതിനു നല്‍കിയ മറുപടിയില്‍(ഇണ്ടാസ്) ഈഴവര്‍ പഠിക്കാന്‍ താല്‍പ്പര്യമില്ലാതവരും, ഉദ്ദ്യോഗത്തിന്‍ അയോഗ്യരും, ചെത്തിലും കയറു പിരിക്കലിലും തല്‍പ്പരരുമായതിനാല്‍ അവരുടെ പ്രശ്നം പരിഗണനാര്‍ഹമല്ലെന്ന് പറഞ്ഞിരുന്നു. ഈ മറുപടി ഡോ.പല്‍പ്പുവിന്റെ ആത്മാഭിമാനത്തേയും, സമരവീര്യത്തേയും ആളിക്കത്തിച്ചു. ക്രൈസ്തവ പുരോഹിതര്‍ നല്‍കിയ അക്ഷര പ്രകാശത്തില്‍ നിന്നും ശക്തി സംഭരിച്ച് ഡോക്ടര്‍ പല്‍പ്പു നീണ്ട അവധിയെടുത്ത് രാജ്യവ്യാപകമായി പ്രചരണ പ്രക്ഷോപങ്ങള്‍ ഇളക്കിവിട്ടു. അതിന്റെ ഫലം “ഈഴവ മെമ്മോറിയലായി” പുറത്തു വന്നു. 1896 സെപ്റ്റംബര്‍ 3നു 13,176 പേറ് ഒപ്പിട്ട ഈഴവരുടെ സങ്കട ഹര്‍ജ്ജി രാജ സന്നിധിയില്‍ സമര്‍പ്പിച്ച് സ്കൂള്‍ പ്രവേശനം, ഉദ്ദ്യോഗ നിയമനം എന്നീ കാര്യങ്ങളില്‍ മതം മാറുന്നവര്‍ക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ഈഴവര്‍ക്കും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഈഴവ ജാതിക്കാര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നല്‍കാനാകില്ലെന്ന് പച്ചക്ക് പറയുകയാണ് ദിവാന്‍ സങ്കര സുബ്ബയ്യര്‍ ഈഴവമെമ്മോരിയല്‍ ഭീമ ഹര്‍ജ്ജിക്കുള്ള മറുപടിയില്‍ ചെയ്തത്. തിരുവിതാം കൂറില്‍ നിന്നും ആദ്യമായി ബി.എ. പാസായ ഒരു ശൂദ്രനെ(നായര്‍) ആര്‍പ്പും വിളിയുമായി സ്വീകരിച്ച് ഉദ്ദ്യോഗം നല്‍കി പ്രോത്സാഹിപ്പിച്ച വിശാഖം തിരുനാള്‍ മഹാരാജാവ് അക്കാലത്തു തന്നെ 1882ല്‍ ഈഴവരില്‍ നിന്നും ആദ്യ ബി.എ. പാസായ പി.വേലായുധനെ ആദ്യമെല്ലാം കാണാന്‍ തന്നെ വിസമ്മതിക്കുകയും, ഒടുവില്‍ കാണാമെന്ന് സമ്മതിച്ച ശേഷം “ഉദ്ദ്യോഗം കിട്ടാന്‍ കൃസ്ത്യാനി ആയിക്കൂടേ” എന്ന് കല്‍പ്പിച്ചു ചോദിക്കുകയും ചെയ്ത കഥ കുപ്രസിദ്ധമാണ്.
ഫലത്തില്‍ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കാരണമായ ഇംഗ്ലീഷ് വിദ്യാഭ്യാസം സംഭാവന ചെയ്ത കൃസ്ത്യന്‍ പാതിരിമാര്‍ നടത്തിയ സാമൂഹ്യ മാറ്റം വിപ്ലവകരമാണ്. അവരെ നന്ദിയോടെ സ്മരിക്കാതെ മലയാളി അക്ഷരം പഠിക്കുന്നത് നന്ദികേടാണ്. കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ 33 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. ലിങ്കില്‍ ക്ലിക്കി വായിക്കാം.

Thursday, December 15, 2011

32. ആധുനിക തിരുവിതാംകൂറിന്റെ പിതാവായ കേണല്‍ ജോണ്‍ മണ്ട്രോ

തിരുവിതം കൂര്‍ രാജ്യത്തിലെ ദുര്‍ബലരും, പ്രാകൃതരും, ജാതി ഭ്രാന്തന്മാരുമായിരുന്ന മഹാരാജാക്കന്മാരുടേയും, ക്രിമിനലുകളും, മോഷ്ടാക്കളുമായിരുന്ന ദിവാന്മാരുടേയും ഇരുണ്ട കാലഘട്ടത്തെ പിന്നിലാക്കിക്കൊണ്ട് നാടിനെ പുരോഗതിയിലേക്ക് നയിച്ച ഊര്‍ജ്ജ്യസ്വലനായ ദിവാനായിരുന്നു കേണല്‍ ജോണ്‍ മണ്ട്രോ. ചത്തുപോയ ദിവാന്‍ വേലുത്തമ്പിയുടെ വകയായുള്ള 50000 രൂപ വിലവരുന്ന ആഭരണങ്ങളും സ്വത്തും അപഹരിച്ചതിന്റെ പേരില്‍ ദിവാന്‍ ഉമ്മിണി തമ്പിയെ ദിവാന്‍ പദവിയില്‍ നിന്നും റാണി ലക്ഷ്മി ഭായി പിരിച്ചു വിടുകയും, തിരുവിതാം കൂറിന്റെ ദിവാന്‍ പദവി ഏറ്റെടുക്കണമെന്ന് കേണല്‍ ജോണ്‍ മണ്ട്രോയോട് അപേക്ഷിക്കുകയും ചെയ്തതിന്റെ ഫലമായാണ് ശംബളം പറ്റാത്ത ദിവാനായി 1811 ജൂണ്‍ മാസത്തില്‍ കേണല്‍ ജോണ്‍ മണ്ട്രോ ദിവാന്‍‌ജിയായി ചാര്‍ജ്ജെടുക്കുന്നത്.
തിരുവിതാം കൂര്‍ രാജ്യത്തിന് എന്തെങ്കിലും മാനുഷികമായ ഒരു മുഖം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കേണല്‍ മണ്ട്രോ എന്ന ബ്രിട്ടീഷുകാരനായ ദിവാന്‍‌ജിയുടെ നന്മയില്‍ നിന്നും സംസ്ക്കാരത്തില്‍ നിന്നും സംഭാവനയായി ലഭിച്ചതാണെന്ന സത്യമാണ് കെ.ജി.നാരായണന്‍ ഈ അദ്ധ്യായത്തില്‍ നമ്മൊടു പറയുന്നത്. നികുതിയെന്ന പേരില്‍ സവര്‍ണ്ണരല്ലാത്ത ജനങ്ങളെ കൊള്ളയടിച്ചിരുന്ന തിരുവിതാം കൂറിലെ നികുതി സമ്പ്രദായം നിര്‍ത്തലാക്കിയതും, അടിമത്വവും , അടിമ നികുതിയും ഇല്ലാതാക്കിയതുമായ ഒട്ടേറെ മാനുഷികമായ ഭരണ പരിഷ്ക്കാരങ്ങളാണ് കേണല്‍ മണ്ട്രോ നടപ്പിലാക്കിയത്. 32 ആം അദ്ധ്യായത്തിന്റെ പൂര്‍ണ്ണ രൂപം ഈ ലിങ്കില്‍ ക്ലിക്കി വായിക്കുക.

Tuesday, December 13, 2011

വടക്കന്‍ പാട്ടുകള്‍ - വലിയ ആരോമല്‍ ചേകവര്‍

കേരളത്തിന്റെ സാമൂഹ്യ ചരിത്രം നിഷ്പ്രയാസം കീഴ്‌മേല്‍ മറിക്കാനുള്ള ചരിത്ര സത്യങ്ങളുടെ കലവറയാണ് പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരെക്കുറിച്ചുള്ള വടക്കന്‍ പാട്ടിലൂടെ കാലം സൂക്ഷിച്ചുവച്ചിരിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള കളരികളും, കളരി ദൈവങ്ങളും, കളരിയോടനുബന്ധിച്ചുള്ള ചികിത്സകളും, ധാര്‍മ്മിക ബോധവും, കളരികളുടെ നാഥന്മാരായിരുന്ന ചേകവന്മാര്‍(ചോവന്മാര്‍) എന്ന യോദ്ധാക്കളും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് സമൂഹത്തില്‍ എങ്ങിനെയായിരുന്നു നിലനിന്നിരുന്നത് എന്നതിന്റെ വ്യക്തമായ ചരിത്ര ശേഷിപ്പാണ് വടക്കന്‍ പാട്ടിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

എന്നാല്‍, വടക്കന്‍ പാട്ടുകളിലെ തിയ്യ/ഈഴവ പ്രാമുഖ്യം കണ്ട് അത് ആ ജാതി സമൂഹത്തിന്റെ പൊങ്ങച്ച കഥയാണെന്ന മുന്‍ വിധിയിലേക്കെത്തി സത്യത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് മലയാളികള്‍ പൊതുവെ പിന്തുടരുക എന്നു തോന്നുന്നു. അത്തരം മുന്‍ വിധിയെ തകര്‍ക്കാനായി ഒരു സത്യം പറയട്ടെ: വടക്കന്‍ പാട്ടുകള്‍ രചിക്കപ്പെട്ടിരിക്കുന്നതും, അതു പാണന്മാരെക്കൊണ്ട് പ്രചരിപ്പിച്ചിരുന്നതും കേരളത്തിലെ ബ്രാഹ്മണ താല്‍പ്പര്യപ്രകാരം സ്ഥാപിതമായ ഭരണ വ്യവസ്ഥിതിയുടെ സവര്‍ണ്ണ കേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. (വാഴുന്നവരുടെ വീട്ടില്‍ നിന്നുള്ള നായന്മാരും, വാഴുന്നോരും ചേകവരുടെ വീടന്വേഷിച്ചുള്ള യാത്രയില്‍ ഇടത്താവളമായി ഒരു വാര്യത്ത് തങ്ങുന്നുണ്ട്. വാര്യര്‍ കഥാപാത്രമായി പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും, ആ വീട്ടിലെ വാര്യര്‍ക്ക് വടക്കന്‍ പാട്ടിന്റെ കര്‍തൃത്വത്തില്‍ പങ്കുണ്ടാകാം.) സവര്‍ണ്ണ(ജാതീയ)സമൂഹത്തിന് തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ തടസ്സമായിരുന്ന കേരളത്തിലെ രണശൂരരായിരുന്ന ചേകവന്മാരെ അങ്കക്കോഴികളെപ്പോലെ പരസ്പ്പരം വെട്ടി ചാകാനുള്ള സാമൂഹ്യ സാഹചര്യം സംജാതമാക്കുക എന്ന ധര്‍മ്മമായിരുന്നു വടക്കന്‍ പാട്ടിന്റെ പ്രചാരത്തിലൂടെ ബ്രാഹ്മണ ഉടമസ്ഥതയിലുള്ള സവര്‍ണ്ണ ഭരണവ്യവസ്ഥ ലക്ഷ്യംവച്ചിരുന്നത്.

ചേകവര്‍ക്കിടയില്‍ കുടുബ വൈരാഗ്യവും, പകയും ആവോളം ആളിക്കത്തിച്ച് നിരവധി കൊലപാതക പരമ്പരകള്‍ സംഘടിപ്പിച്ചതിന്റെ കഥകള്‍ വടക്കന്‍ പാട്ടുകളില്‍ നിന്നു തന്നെ നമുക്കു ലഭിക്കുന്നുണ്ട്. ധര്‍മ്മിഷ്ടരും, ധീരരും, വിദ്യാഭ്യാസമുള്ളവരും, കര്‍ഷകരും, സംബന്നരുമായ ചേകവ കുടുമ്പങ്ങളെ ഇങ്ങനെ കൊന്നൊടുക്കുക എന്ന ലക്ഷ്യം ഏതാണ്ട് നിവര്‍ത്തിച്ചതിനു ശേഷമായിരിക്കണം ശേഷിച്ച പ്രമുഖ ചേകവ കുടുമ്പങ്ങളെ കളരി കുറുപ്പന്മാര്‍, കളരി പണിക്കന്മാര്‍, എന്നിങ്ങനെയുള്ള സവര്‍ണ്ണ സ്ഥാനമാനങ്ങള്‍ നല്‍കി ബ്രാഹ്മണ മേല്‍ക്കോയ്മയുടെ അകത്തളത്തിലേക്ക് സ്വീകരിച്ചിരുത്തിയിരിക്കുക എന്ന് ന്യായമായും വിശ്വസിക്കാവുന്നതാണ്. കാരണം, പാണ്ഡിത്യ പ്രകടനവും, അതിലൂടെയുള്ള മേല്‍ക്കോയ്മ സ്ഥാപനവുമല്ലാതെ സ്വന്തം നിലയില്‍ ആയുധമണിഞ്ഞുള്ള പ്രതിരോധ വ്യവസ്ഥയില്ലാതെ കേരളത്തിലെ ബ്രാഹ്മണ്യം ഏറെക്കാലം വളര്‍ച്ച മുരടിച്ചു നിന്നിട്ടുണ്ട്. ആ ദൌര്‍ബല്യം പരിഹരിക്കാനായി ക്ഷേത്രങ്ങളോടനുബന്ധിച്ച് ധനുര്‍ വിദ്യ(അമ്പും വില്ലും) അഭ്യസിപ്പിക്കുന്ന ശാലകള്‍ ഊള്‍പ്പെടുത്താന്‍ ബ്രാഹ്മണര്‍ ശ്രമിച്ചുവെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ഈ പരാജയത്തില്‍ നിന്നും ബ്രാഹ്മണ്യം പുറത്തുകടന്നത് അക്കാലത്ത് രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും, ആരാധനാലയങ്ങളുടേയും, സഞ്ചാരികളുടേയും രക്ഷാധികാരി സ്ഥാനവും സുരക്ഷയും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരായിരുന്ന ചേകവന്മാരെ നിസാര തര്‍ക്കങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കാനായി കിഴിക്കണക്കിനു സ്വര്‍ണ്ണ നാണയങ്ങള്‍ അങ്കപ്പണമായി നല്‍കി, പല്ലക്കില്‍ ചുമന്നു കൊണ്ടുപോയി, മറ്റൊരു പ്രബല ചേകവനുമായുള്ള അങ്കത്തിലൂടെയോ ആസൂത്രിതമായ ചതിയിലൂടെയോ കൊല്ലിക്കുന്ന സമ്പ്രദായത്തിലൂടെയാണ്. ചേകവന്റെ രക്തസാക്ഷിത്വം വടക്കന്‍ പാട്ടുകളാക്കി പാണന്മാരെക്കൊണ്ട് നാടു നീളെ പാടി പ്രചരിപ്പിച്ച് ചതിയില്‍ കൊല്ലപ്പെട്ട ചേകവന്റെ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളായ ചേകവ കുട്ടികളെക്കൂടി പ്രതികാരം കൊണ്ട് ഉത്തേജിപ്പിച്ച് പരസ്പ്പരം വെട്ടി ചാകാനുള്ള സാഹചര്യമൊരുക്കുന്നതിലും സവര്‍ണ്ണ രാഷ്ട്രീയം തങ്ങളുടെ കുടിലബുദ്ധി വേണ്ടുവോളം ഉപയോഗിച്ചതായി വടക്കന്‍ പാട്ടുകളില്‍ കാണാവുന്നതാണ്.

രാമായണത്തേക്കാളോ, മഹാഭാരതത്തേക്കാളോ ആയിരം മടങ്ങ് പാരായണയോഗ്യമായ ഈ പുസ്തകം മലയാളികളായ ഏവര്‍ക്കും പ്രിയങ്കരമാകേണ്ടതാണ്. കാരണം ഇത് ഏതോ ഒരു രാമന്റേയോ സീതയുടേയോ ഭീമന്റേയോ യുദിഷ്ടിരന്റേയോ കൃഷ്ണന്റേയോ കള്ളക്കഥകള്‍ വായിക്കുന്നതു പോലല്ല. കേരളത്തിന്റെ നശിപ്പിക്കപ്പെട്ട സാമൂഹ്യ ചരിത്രത്തിലേക്കുള്ള വിശാല പാതയാണ് വടക്കന്‍ പാട്ടുകളിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്.

സവര്‍ണ്ണ ചരിത്രകാരന്മാരുടേയും, സാഹിത്യ ഗവേഷകരുടേയും ജന്മസിദ്ധമായ സവര്‍ണ്ണ രഷ്ട്രീയ ബോധം നിമിത്തം വടക്കന്‍ പാട്ടുകള്‍ കേവലം തച്ചോളി “പൈങ്കിളി” പാട്ടുകളായി സംരക്ഷിക്കപ്പെടുകയും, വടക്കന്‍ പാട്ടിലെ ധീരോദാത്തമായ ചരിത്ര രേഖയായ പുത്തൂരം വീട്ടിലെ ആരോമല്‍ ചേകവരുടെ ഭാഗം മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുകയ്യും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ ഫലമായി, ആ പാട്ടുകള്‍ വീണ്ടെടുക്കാന്‍ സൈബര്‍ മീഡിയയില്‍ ഒരു അഭ്യര്‍ത്ഥന നടത്തുകയും, അതിനെത്തുടര്‍ന്ന് ഓര്‍ക്കുട്ടിലെ വിഷ്ണു ചേകവര്‍ തന്റെ ബന്ധുവിന്റെ കൈവശമുള്ള വടക്കന്‍ പാട്ടുകളുടെ വളരെ പഴയൊരു കോപ്പിയുടെ പി.ഡി.എഫ്. സംഘടിപ്പിച്ച് തന്നിരിക്കയാണ്. അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ആരോമല്‍ ചേകവരുടെ പുത്തരി അങ്കത്തിന്റെ ഒരു ഭാഗം ഇവിടെ സൂക്ഷിക്കുകയാണ്.

Saturday, November 26, 2011

30. കേരളത്തിലെ അടിമകള്‍

കേരളത്തില്‍ അടുത്തകാലം വരെ നിലനിന്നിരുന്ന അടിമത്വത്തെക്കുറിച്ച് അറിവു നല്‍കുന്ന കെ.ജി.നാരായണന്റെ ചരിത്ര പുസ്തകത്തിലെ കേരളത്തിലെ അടിമകള്‍ എന്ന 30ആം അദ്ധ്യായത്തിലെ പേജുകള്‍ ഇവിടെ സ്കാന്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. (ലിങ്കില്‍ ക്ലിക്കുക)

Wednesday, November 23, 2011

27. അയിത്തം

കേരളത്തിന് ഭ്രാന്താലയമെന്ന കുപ്രസിദ്ധി ലഭിക്കുന്നതിനു കാരണമായ അയിത്തം എന്ന ക്രൂരമായ ജാതീയമായ അനാചാരത്തെക്കുറിച്ച് വ്യക്തമായ അറിവുകള്‍ നല്‍കുന്ന കെ.ജി.നാരായണന്റെ ചരിത്ര ഗവേഷണ ഗ്രന്ഥത്തിലെ 27 ആം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചുവച്ചിരിക്കുന്നു.

Monday, November 21, 2011

ഈഴവ ചരിത്രം(സദാനന്ദന്‍ വൈദ്യര്‍)

സവര്‍ണ്ണ ഹിന്ദുമതം നമ്മുടെ സമൂഹത്തിന്റെ ചരിത്രം നിശ്ശേഷം നശിപ്പിക്കുന്നത് അപൂര്‍വ്വം ചിലരെങ്കിലും ശ്രദ്ധിക്കുകയും,ഇങ്ങനെ നശിപ്പിക്കപ്പെട്ട സത്യങ്ങള്‍ തങ്ങളാലാകുംവിധം ഓര്‍മ്മിച്ചെടുത്ത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നതിന്റെ തെളിവാണ് കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം.
ബുദ്ധമതത്തിനെതിരെ മന്ത്രവാദികളായ ബ്രാഹ്മണ പൌരോഹിത്യവും, അവരുടെ വളര്‍ത്തുനായ്‌ക്കളായിരുന്ന ശൂദ്രരെന്ന അടിമഗുണ്ടകളും രണ്ടായിരത്തോളം വര്‍ഷമായി നടത്തിവരുന്ന സാംസ്ക്കാരികഉന്മൂലന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനസമൂഹത്തിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.കാരണം, നന്മയും ധര്‍മ്മവുമെന്ന് പൊതുജനം വിശ്വസിച്ചിരുന്ന സാംസ്ക്കാരിക മൂല്യബോധങ്ങളിലാണ് മന്ത്രവാദികളായ ബ്രാഹ്മണര്‍ തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വിഷം തിരുകിക്കേറ്റിവച്ചിരിക്കുന്നത്. കള്ളക്കഥകള്‍ കൊണ്ട് നന്മയെ തിന്മയായി അവതരിപ്പിക്കാനും, ജനങ്ങളെക്കൊണ്ട് നന്മക്കെതിരെ പോരാടിപ്പിക്കാനും, നന്മയുടെ നാശത്തെ ഓണമായും, വിജയദശമിയായും, ദീപാവലിയായും,കൊടുങ്ങല്ലൂര്‍ ഭരണിയും... ജനങ്ങളെക്കൊണ്ട് ആഘോഷിപ്പിക്കാനും മനസാക്ഷിക്കുത്തില്ലാതെ വര്‍ഗ്ഗീയവിഷം ചേര്‍ത്ത കള്ളക്കഥകളും, പുരാണങ്ങാളും, ഐതിഹ്യങ്ങളും, സ്വര്‍ണ്ണപ്രശ്നങ്ങളും, ആചാര വിശ്വാസങ്ങളും നിര്‍മ്മിക്കാനും ബ്രാഹ്മണ മന്ത്രവാദികള്‍ നമ്മുടെ ചരിത്രത്തിലുടനീളം ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, തിന്മയുടെ ആകെത്തുകയായ ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദുമതത്തെ പ്രതിരോധിച്ചിരുന്ന പൊതുസമൂഹത്തിലെ അറിവുള്ളവരെയും അവരുടെ സാംസ്ക്കാരിക അവശേഷിപ്പുകളേയും ചിന്തകളേയും നശിപ്പിക്കാന്‍ സവര്‍ണ്ണത എന്നും ജാഗ്രത പുലര്‍ത്തുന്നത് കാണാവുന്നതാണ്.സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ ജാതിവിഷം ജാതി വിഷമായി തിരിച്ചറിയാനും, മാനവികമായ സമത്വബോധം സാര്‍വ്വത്രികമാകുന്നതിനും ചരിത്രത്തിലെ തമസ്ക്കരിക്കപ്പെട്ട സത്യങ്ങളെക്കുറിച്ച് അറിവുനേടാതെ കഴിയില്ല.
കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം സവര്‍ണ്ണത തമസ്ക്കരിച്ച നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രകാശധാരയാണ്. ആ പുസ്തകത്തിന്റെ പൂര്‍ണ്ണരൂപം താഴെ ചേര്‍ക്കുന്നു.2000 ഏപ്രില്‍ 14നാണ് സദാശിവന്‍ വൈദ്യര്‍ അന്തരിക്കുന്നത്. 2000 ഡിസമ്പറില്‍ അദ്ദേഹത്തിന്റെ മരുമകന്‍ പ്രഫസര്‍ വി.രമണനാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു. ഈ അഭിമാനകരമായ പുസ്തകത്തിന്റെ രചയിതാവിന്റെ പുതിയ തലമുറയെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. കൂടുതല്‍ അറിയുന്നവര്‍ വിവരങ്ങള്‍ കമന്റായി ഷെയര്‍ ചെയ്യുക. ഈ പുസ്തകത്തിന്റെ ചരിത്ര-സാംസ്ക്കാരിക പ്രാധാന്യം മനസ്സിലാക്കി പുസ്തകത്തിന്റെ പി.ഡി.എഫ്. നല്‍കി സഹായിച്ച ഓര്‍ക്കുട്ടിലെ ‘ചേകവരോട്’ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

Ezhava History