Tuesday, July 21, 2009

വേട്ടയാടപ്പെടുന്ന ഈഴവന്‍

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ഉദ്ഭവകാലം മുതല്‍ വേട്ടയാടപ്പെടുന്ന ഒരു ജനവിഭാഗമാണ് കേരളത്തിലെ ഈഴവര്‍ അഥവ തിയ്യര്‍. ബ്രാഹ്മണ്യത്തിന്റെ എന്നത്തേയും ശത്രുതക്ക് പാത്രീഭവിച്ച ബുദ്ധധര്‍മ്മ പാരംബര്യമുള്ള, തികഞ്ഞ ധര്‍മ്മബോധം സിരകളില്‍ വഹിക്കുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ വേശ്യാസംസ്കൃതിയിലധിഷ്ടിതമായ സമൂഹ്യ ഘടനക്ക് എന്നും ഭീഷണിയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കൃഷിയെക്കുറിച്ചുള്ള അറിവുകളും, ആയുര്‍വേദത്തിന്റെ അനുഗ്രഹവും, ജ്യോതിശാസ്ത്രത്തിന്റെ കാല-സമയ-വര്‍ഷഗണനാരീതികളും, വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും പഴയമലയാള അക്ഷര ലിപികളും ,മറ്റു ശാസ്ത്രജ്ഞാനങ്ങളും ലോപമില്ലാതെ പകര്‍ന്നു നല്‍കിയ ബുദ്ധമത മിഷണറിമാരായിരുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ കണ്ണിലെ കരടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ശൂദ്രന് വിദ്യ നിഷേധിക്കുകയും, അഥവ അക്ഷരജ്ഞാനത്തിന്റെ ശബ്ദങ്ങളെന്തെങ്കിലും ശൂദ്രര്‍ (നായര്‍)കേട്ടുപോയാല്‍ അയാളുടെ ചെവിയില്‍ ഇയ്യമുരുക്കി ഒഴിക്കണമെന്ന മനു നിയമത്തിന്റെ പരിപാലകരായിരുന്ന ബ്രാഹ്മണ്യത്തിന് ജനങ്ങളെ ജാതിമത വര്‍ണ്ണ ഭാഷാ വിവേചനങ്ങള്‍ക്കതീതമായി പുരോഗതിയിലേക്കും പ്രബുദ്ധതയിലേക്കും നയിച്ചിരുന്ന ബുദ്ധധര്‍മ്മത്തിന്റെ മിഷണറിമാരോട് സ്നേഹം തോന്നാനിടയില്ലല്ലോ !

ബ്രാഹ്മണ ഹിന്ദു മതത്തിന്റെ രാഷ്ട്രീയ അജണ്ടതന്നെ ബുദ്ധധര്‍മ്മക്കാരെ അസുരന്മാരായും, രാക്ഷസന്മാരായും മുദ്രകുത്തി കൊന്നൊടുക്കുക എന്നതായിരുന്നല്ലോ. കള്ളക്കഥകളിലൂടെ രാജാക്കന്മാരെ രണ്ടായിരം കൊല്ലം വരെ ജീവിച്ചിരിക്കുന്ന അഭൌമപ്രതിഭാസങ്ങളായി അവതരിപ്പിച്ചും, വ്യഭിചാരത്തിനു പ്രേരിപ്പിച്ചും, ക്ഷേത്രങ്ങള്‍ വേശ്യലങ്ങളായി രൂപാന്തരപ്പെടുത്തി ഭരണാധിപന്മാരെ സുഖലോലുപതയിലേക്ക് മറിച്ചിട്ടും , ദുരഭിമാനങ്ങളും ഏഷണികളുമുപയോഗിച്ച് ക്ഷത്രിയരെ തമ്മിലടിപ്പിച്ചും , കൊല്ലിച്ചും കഴിഞ്ഞ രണ്ടായിരം കൊല്ലക്കാലം ബ്രാഹ്മണ്യം ഭാരതത്തിന്റെ ധര്‍മ്മബോധത്തെ കഴിയുന്നത്ര നശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കേരളത്തില്‍
ബ്രാഹ്മണ്യത്താല്‍ അവരുടെ കൂലിഗുണ്ടകളായിരുന്ന ശൂദ്രനായന്മാരെ ഉപയോഗിച്ച് ഏറ്റവും ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജന സമൂഹമാണ് ഈഴവര്‍.

ഈഴവനേയും ഇഞ്ചത്തലയേയും ആവുന്നത്ര ചതച്ച് നശിപ്പിക്കണമെന്നും ഈഴവരെ വളരാന്‍ അനുവദിക്കരുതെന്നും കേരളത്തില്‍ പഴമൊഴികളായി ബ്രാഹ്മണാധികാരത്തിന്റെ സാമൂഹ്യ നിയമങ്ങള്‍ തന്നെ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോഴും , ഈ സ്വതന്ത്ര കേരളത്തില്‍ ഈഴവനെ പാര്‍ശ്വവല്‍ക്കരിക്കുന്ന രാഷ്ട്രീയ അജണ്ട സവര്‍ണ്ണ പൊതുധാര ഏറെ ബോധപൂര്‍വ്വമല്ലാതെയാണെങ്കിലും പാരംബര്യത്തിന്റേയും ആചാരത്തിന്റേയും ശീലത്തിന്റേയും ന്യായീകരണങ്ങളിലൂടെ തുടര്‍ന്നുകൊണ്ടുപോകുന്നുണ്ട്.

കടുത്ത സവര്‍ണ്ണ സാംസ്ക്കാരികതയുടെ അതിപ്രസരമുള്ള നമ്മുടെ സമൂഹത്തില്‍ ബോധപൂര്‍വ്വം ആരെയെങ്കിലും പാര്‍ശ്വവല്‍ക്കരിക്കേണ്ട കാര്യമൊന്നുമില്ല. നിലവിലുള്ള സാംസ്ക്കാരികത പഴയ ബ്രാഹ്മണ-സവര്‍ണ്ണ രാഷ്ട്രീയ അജണ്ടയുടെ തുടര്‍ച്ചയായതിനാല്‍ ആരുടേയും സംഘടിതമായ ഇടപെടലില്ലാതെത്തന്നെ ഈഴവരെ പൊതുധാരയില്‍നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കും. ഈഴവര്‍ക്കു പുറമേ മുസ്ലീങ്ങള്‍, വിശ്വകര്‍മ്മജര്‍, പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ തുടങ്ങിയ സ്വന്തമായ ആത്മാഭിമാനമുള്ളതും ഹൈന്ദവ ജീര്‍ണ്ണതയില്‍ ലയിക്കാന്‍ വിമുഖത പുലര്‍ത്തുന്നതുമായ വിഭാഗങ്ങളും പാര്‍ശ്വവല്‍ക്കരണത്തിനു വിധേയരാകുന്നുണ്ട്.
കേരളത്തിലെ ഈഴവര്‍ക്കിടയില്‍ നിന്നും വളരെ വ്യത്യസ്ഥമായ ഗോത്ര സംസ്കൃതി ഇപ്പോഴും കൈവിടാതെ ,തങ്ങളുടെ യുദ്ധവീര്യങ്ങളുടെ സ്മരണപുതുക്കുന്നതില്‍ ആചാരാനുഷ്ടാനങ്ങളെ മുറുകെപ്പിടിക്കുന്ന കാസര്‍ഗോഡ് ജില്ലയിലെ തിയ്യരുടെ വേട്ടയെക്കുറിച്ച് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എം.എ.റഹ്‌മാന്‍ ഒരു കുറിപ്പ് എഴുതിയിരിക്കുന്നു.
കാസര്‍ഗോട്ടെ തിയ്യരുടെ വയനാട്ടു കുലവന്‍ തെയ്യം കെട്ടിനോടനുബന്ധിച്ചുള്ള നായാട്ടു ചടങ്ങിനെക്കുറിച്ചുള്ള “ഗോത്രസ്മൃതി” എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ കൂടിയായ എം.എ.റഹ്‌മാന്‍ കാസര്‍ഗോട്ടെ തിയ്യ ഗോത്രത്തിന്റെ അസാധാരണമായ സാമൂഹ്യപ്രതിരോധശീലത്തെക്കുറിച്ചും , പാര്‍ശ്വവല്‍ക്കരണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ പങ്കുവക്കുന്നു എന്നതിനാല്‍ മാത്രുഭൂമിയില്‍ ഒരു പ്രതികരണമായി എഴുതിയ ലേഖനമാണെങ്കിലും അതിന് ചരിത്രപ്രാധാന്യം കൈവന്നിരിക്കുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ സ്കാന്‍ ചെയ്തു സൂക്ഷിച്ചിരിക്കുന്നു. “വേട്ടകളുടെ ചരിത്രം”ക്ലീക്കി വായിക്കാം.

Sunday, July 19, 2009

ജാതിയെ അറിയാത്ത കമ്മ്യൂണിസ്റ്റുകാര്‍

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (പുസ്തകം ൮൭-ലക്കം ൨൭ ൨൦൦൯ ജൂലായ് ൫-൧൧) കെ.എം. സലീം കുമാറിന്റെ ജാതിയെ അറിയാത്ത കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ജാതിപ്പേരുകള്‍ സവര്‍ണ്ണ ജനതക്ക് പേരിന്റെ വാലായി കൊണ്ടുനടക്കുന്നതിനുള്ള അലങ്കാര ചിഹ്നങ്ങള്‍ മാത്രമാണെന്നും, അല്ലാതുള്ളവര്‍ ജാതിപ്പേരു പറയുന്നതും ജാതിയെക്കുറിച്ച് ചിന്തിക്കുന്നതുപോലും കുറ്റകരമായ അപകര്‍ഷത കാരണമാണെന്ന് പൊതുബോധം പ്രസരിപ്പിക്കപ്പെടുന്ന നമ്മുടെ സവര്‍ണ്ണ സാമൂഹ്യ ചുറ്റുപാടുകളില്‍ സലീം കുമാറിന്റെ നിരീക്ഷണം പ്രസക്തമായിരിക്കുന്നു.
ലേഖനം മുഴുവനായി ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നു. ലേഖനത്തിലെ രണ്ടു വാചകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജാതി രാഷ്ട്രീയം എന്ന വസ്തുത തിരിച്ചറിയാന്‍ കഴിയാതെ വര്‍ഗ്ഗനിലപാടുയര്‍ത്തുന്ന കമ്മ്യൂണിസ്റ്റുകാര്‍ പരംബരാഗത അധികാര വര്‍ഗ്ഗങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്ന് ലോക് സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് ലേഖകന്‍. മൂന്നാം മുന്നണിയുടെ പരാചയം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥായിയായ മുരടിപ്പിനേയും വര്‍ഗ്ഗ-വര്‍ണ്ണ സമരത്തിന്റെ പ്രതിസന്ധികളേയുമാണ് തുറന്നുകാണിക്കുന്നതെന്ന് വാദിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ ...“ഏഴ് നായന്മാരും,അഞ്ച് ക്രൈസ്തവരും (നാലുപേര്‍ കത്തോലിക്കര്‍) മൂന്ന് മുസ്ലീങ്ങളും മൂന്ന് ഈഴവരും രണ്ട് ദളിതരുമാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലെത്തുന്ന പകുതിയോളം എം.പി.മാര്‍ നായര്‍ ക്രൈസ്തവ സമുദായങ്ങളില്‍ നിന്നുള്ളവരാകുന്നത് സ്വാഭാവികമായിട്ടാണ് കണ്ടുവരുന്നത്. അതില്‍ പരംബരാഗതമായ സവര്‍ണ്ണാധിപത്യത്തിന്റെ സ്വാധീനമുള്ളതായി ആരും കരുതുന്നില്ല. എന്നാല്‍ ജന സംഖ്യയുടെ നാലിലൊന്നുപോലുമില്ലാത്ത നായര്‍ , ക്രൈസ്തവ വിഭാഗങ്ങള്‍ ൧൨ സീറ്റും(൨൦ല്‍) പകുതിയിലേറെവരുന്ന ഈഴവ മുസ്ലീം വിഭാഗങ്ങള്‍ക്ക് ആറു സീറ്റും ലഭ്യമാകുന്ന സാമൂഹികാതികാരത്തിന്റെ പങ്കുവക്കല്‍ എങ്ങിനെയാണ് നീതീകരിക്കപ്പെടുക?”