Friday, October 3, 2008

ഡോ.ടി.കെ.രവീന്ദ്രന്റെ പഠനം

കെ.ജി.നാരായണന്റെ ചരിത്ര പഠന ഗ്രന്ഥത്തെക്കുറിച്ച് ഡോ. ടി.കെ.രവീന്ദ്രന്‍ എഴുതിയ പഠനം ഇവിടെ ക്ലിക്കു ചെയ്ത് വായിക്കുക.

Thursday, October 2, 2008

സിംഹാള ഭാഷക്ക് മലയാളത്തോട് കൂടുതല്‍ സാദൃശ്യം

മറ്റേതു ഭാഷയേക്കാളും മലയാളത്തോടാണ് സിംഹാള ഭാഷക്ക് സാദൃശ്യമുള്ളതെന്ന് ഉദാഹരണ സഹിതം കെ.ജി. നാരായണന്‍ തന്റെ പഠന ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്നു. ഈഴവ-തിയ്യ ചരിത്ര പഠനം എന്ന പുസ്തകത്തിലെ 17 ആം അദ്ധ്യായം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക.

മനോരമ മുത്തപ്പനെക്കുറിച്ച് സവര്‍ണ്ണ പ്രചരണം നടത്തുന്നു

കള്ള ചരിത്രങ്ങളും,കെട്ടുകഥകളും,കള്ള പ്രമാണങ്ങളും, നിര്‍മ്മിച്ച് അന്യരുടെ സ്വത്തും,അവകാശങ്ങളും,സ്വാതന്ത്ര്യവും,ക്ഷേത്രങ്ങളും,നാടും കവര്‍ന്നെടുക്കുക എന്നത് ബ്രാഹ്മണ്യത്തിന്റെ പതിവ് രീതിയാണ് പരാന്ന ജീവികളെ അനുകരിക്കുന്ന മാനവികതക്കെതിരെ പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ സമൂഹമാണ് ബ്രാഹ്മണ്യം.ബ്രാഹ്മണര് ‍തങ്ങളുടെ ദാസന്മാരായ സവര്‍ണ്‍രിലൂടെ സമൂഹത്തെ കൈപ്പിടിയിലൊതുക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. അതൊരു ആചാര അനുഷ്ടാനം പോലെ സമൂഹത്തില്‍ നിരുപദ്രവ ഭാവത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കും.
ഇതിന്റെ ഭാഗമായാണ് സമൂഹത്തില്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കാര്‍ഷികാദായങ്ങള്‍ മുഴുവന്‍ ഇവര്‍ കയ്യടക്കിയിരുന്നത്.
നവോത്ഥാനത്തിന്റേയും,ഭൂ പരിഷ്ക്കരണത്തിന്റേയും,പുരോഗമന പ്രസ്ഥാനങ്ങളുടേയും പ്രവര്‍ത്തന ഫലമായി അതെല്ലാം അവസാനിച്ചു എന്ന് ആശിക്കാം. പക്ഷേ, കാവുകളും,ക്ഷേത്രങ്ങളും കള്ളക്കഥകളിലൂടെ പിടിച്ചടക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുവേണം മനസ്സിലാക്കാന്‍.
ഏതു കാവിനെക്കുറിച്ചും,സ്വത്തിനെക്കുറിച്ചും,വ്യക്തിയെക്കുറിച്ചും ആര്‍ക്കും കള്ളക്കഥകളുണ്ടാക്കാം. ആ കള്ളക്കഥയുടെ പ്രചാരണത്തിന് സാമ്പത്തികമായി സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവരുടെ ഒരു പ്രോത്സാഹനമുണ്ടെങ്കില്‍ ഏതു കള്ളത്തരത്തേയും സത്യമാക്കിഅവതരിപ്പിക്കാം എന്നാണവസ്ഥ. ഇപ്പോള്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ കാവിനെ ഹിന്ദു ക്ഷേത്രമാക്കിക്കഴിഞ്ഞു. ഒരു തിയ്യ കുടുംബത്തിന്റെ കാരണവരുടെ ഓര്‍മ്മക്കായുള്ള വീരാരാധനയിലൂടെ നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു വലുതായ മുത്തപ്പന്‍ കാവിലെ മുത്തപ്പനെ നേരത്തെതന്നെ ശിവന്റെ അവതാരമാണെന്ന് കള്ള ഐതിഹ്യ രചനകളിലൂടെ ബ്രാഹ്മണ്യം ഹിന്ദുത്വത്തിലേക്ക് തള്ളി അടുപ്പിച്ചിരുന്നു. ഇപ്പോള്‍ വെള്ളാട്ടം എന്ന മുത്തപ്പന്റെ കൂടെയുള്ള തെയ്യത്തെ വിഷ്ണുവിന്റെ ചൈതന്യമാണെന്നും കള്ളക്കഥ മെനെഞ്ഞെടുത്തിരിക്കുന്നു. ഒരു കുടുംബത്തിന്റെ തറവാട്ടുവക മടപ്പുരയെ ബ്രാഹ്മന്യവും,സവര്‍ണ്ണതയും,തുടര്‍ന്ന് സവര്‍ണ്ണതയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കര്‍ ദേവസ്വം ബോഡും വിഴുങ്ങുന്നത് കേവലമായ കുറച്ചു വിശ്വാസികളുടെ പ്രശ്നമായി ഉദാസീനമായി നോക്കിക്കാണുന്നത് നമ്മുടെ ദുരന്തമാണ്.
ഹിന്ദു ചാതുര്‍വര്‍ണ്യ വ്യവസ്ഥക്കു കീഴില്‍ വരാതെ വ്യതിരിക്തമായ വ്യക്തിത്വം പുലര്‍ത്തിപ്പോന്ന ഈഴവ-തിയ്യ സമൂഹത്തെ ഒന്നായി ഹിന്ദു തൊഴുത്തിലേക്ക് കന്നുകാലികളെപ്പോലെ തെളിച്ചു കൊണ്ടുപോകുന്ന അവസ്ഥയാണിത്.
മനോരമ പോലുള്ള ഒരു പത്രം സവര്‍ണ്‍നതയുടെ വാക്താക്കളായി രംഗപ്രവ്വേശം ചെയ്ത് ബ്രാഹ്മണ്യ‌സവര്‍ണ സൃഷ്ടിയായ ഇത്തരം ഐതിഹ്യങ്ങല്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് കൊടിയ കുറ്റം തന്നെയാണ്.
ഒരു പത്തു വര്‍ഷം മുന്‍പ് വരെ ഈ പ്രശ്നം ഉണ്ടായിരുന്നില്ല. പറശ്ശിനിക്കടവ് മുത്തപ്പന്‍(വിക്കിപ്പീഡിയ ലിങ്ക്) മടപ്പുരയിലെ കാരണവരും സ്ഥാനികനുമായ മടയന്‍ എന്ന പേരിലറിയപ്പെടുന്നവരായിരുന്നു അന്നൊക്കെ മുത്തപ്പനുവേണ്ടി സംസാരിച്ചിരുന്നത്. പിന്നീട് ,
ഉത്സവങ്ങള്‍ക്ക് കൊടിയുയര്‍ത്താന്‍ ക്ഷണിച്ചു കൊണ്ടു വരപ്പെട്ട നമ്പൂതിരിമാരും,തന്ത്രിമാരും മുത്തപ്പന്‍ മടപ്പുരക്കുവേണ്ടി സംസാരിച്ചു തുടങ്ങിയപ്പോള്‍ മുത്തപ്പന്‍ മടപ്പുരയിലെ മടയന്‍ ഒരു ശിപ്പായിയുടേയോ,കാവല്‍ക്കാരന്റേയോ സ്ഥാനത്തേക്ക് ഒതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മനോരമയെപോലുള്ള ഒരു പത്രം മുത്തപ്പന്റെ ചരിത്രം പറയുമ്പോള്‍ സത്യത്തില്‍ ആധികാരികമായി നിര്‍വ്വഹിക്കേണ്ട ഒരു അറിവു നിര്‍മ്മാണമാണ് നടക്കെണ്ടിയിരുന്നത്. എന്നാല്‍ പകരം ബ്രാഹമണ- സവര്‍ണ്ണ വിഭാഗത്തിന്റെ താല്‍പ്പര്യത്തിലധിഷ്ടിതമായി കുറെ കള്ളക്കഥകള്‍ എഴുതി കള്ളത്തരത്തിന് ഔന്നിത്യം നല്‍കുകയാണു ചെയ്തിരിക്കുന്നത്.
മുത്തപ്പന്‍ മടപ്പുരക്ക് എത്രകാലത്തെ പഴക്കമുണ്ടെന്നതിനുള്ള ശാസ്ത്രീയ തെളിവുകളോ, മുന്‍‌കാല മടയന്‍ സ്ഥാനക്കാരുടെ പേരു വിവരങ്ങളോ, അവരുടെ തറവാടിന്റെ പഴക്കമോ, മടപ്പുരയില്‍ നിന്നും കണ്ടെടുത്ത പൂര്‍വ്വീകരുടെ രേഖകളുടെ തെളിവുകളോ,രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്തര്‍ക്കു നൂറ്റാണ്ടുകളായി ഭക്ഷണം കൊടുക്കുന്ന ആ കുടും‌ബത്തിന്റെ നന്മയോ ഒന്നും കാണാതെ ബ്രാഹ്മണര്‍ ഛര്‍ദ്ദിച്ച കെട്ടുകഥകളും ഐതിഹ്യങ്ങളും പ്രസാദമായി വിതരണം ചെയ്യുന്ന മനോരമയുടെ പത്രപ്രവര്‍ത്തനത്തെ നിന്ദ്യമെന്നേ പറയേണ്ടു.മുത്തപ്പനെക്കുറിച്ചുള്ള മനോരമ ഓണ്‍ ലൈന്‍(2008 സെപ്റ്റമ്പര്‍ 30) ലിങ്ക്.
കണ്ണൂരില്‍ തിയ്യരുടെ തന്നെഉടമസ്തതയിലുള്ള പാലോട്ടു കാവുകള്‍ സവര്‍ണ്ണ ക്ഷേത്ര കമ്മിറ്റികള്‍ വിഷ്ണുവിന്റെ അവതാരകഥയുടെ പിന്‍ബലത്തില്‍ സ്വന്തമാക്കിക്കഴിഞ്ഞു.

Sunday, September 28, 2008

35 നായന്മാരോട് ടിപ്പു സുല്‍ത്താന്റെ സന്മാര്‍ഗ്ഗവിളം‌ബരം

നായന്മാരുടെ ഇടയില്‍ നിലവിലിരുന്ന കുത്തഴിഞ്ഞ സദാചാര ക്രമത്തിലും സ്ത്രീകള്‍ മാറുമറക്കാതെ നടക്കുന്ന വസ്ത്രധാരണ രീതിയിലുമാണ്‍് അദ്ദേഹത്തിന്റെ ശ്രദ്ധ ആദ്യം പതിഞ്ഞത്.1778ല്‍ ടിപ്പു കോഴിക്കോട് പുറപ്പെടുവിച്ച ഒരു വിളം‌മ്പരം(എഡ്ഗര്‍ തേഴ്സ്റ്റന്‍c.t.vol.vp.311):

"നായന്മാരുടെ സ്ത്രീകള്‍ പത്തുപുരുഷന്മാരുമായി ബന്ധപ്പെടുകയും അശ്ലീലവൃത്തികളില്‍ നിര്‍ബാധം ഏര്‍പ്പെടുവാന്‍ നിങ്ങളുടെ അമ്മമാരേയും സഹോദരിമാരേയും നിങ്ങള്‍ അനുവദിക്കുകയും തല്‍ഫലമായി ഈ രാജ്യത്തിലെ ജനങ്ങളെല്ലാം വ്യഭിചാരത്തില്‍ നിന്നും ജനിക്കാന്‍ ഇടവരികയും , വയലില്‍ മേഞ്ഞുനടക്കുന്ന മൃഗങ്ങളേക്കാള്‍ മോശമായ നിലയില്‍ നിങ്ങള്‍ പെരുമാറുകയും ചെയ്യുന്നതായി ഞാന്‍ മനസ്സിലാക്കിയിരിക്കയാല്‍ ഈ പാപ പൂര്‍ണ്ണമായ ജീവിത വൃത്തി ഉപേക്ഷിച്ച് മനുഷ്യ സമുദായത്തിലെ മറ്റു ജനതകളെപ്പോലെ ജീവിക്കുവാന്‍ നിങ്ങളോട് ഞാന്‍ ഇതിനാല്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.”

കോഴിക്കോട് പാളയം വലിയ പള്ളിയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന നടത്തിയ ശേഷം വായിച്ച ടിപ്പുവിന്റെ ഈ വിളം‌ബരത്തില്‍ ഈ അപരിഷ്കൃത സം‌മ്പ്രദായം അവസാനിപ്പിച്ച് അവരെ ശുദ്ധീകരിക്കുന്നതിനുള്ള ജിഹാദ് നടത്തുവാന്‍ അള്ളാഹുവിനാല്‍ നാം നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നുകൂടി പ്രഖ്യാപിച്ചിട്ടുള്ളതായി സര്‍ദാര്‍ കെ.എം.പണിക്കരുടെ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

മുകളില്‍ കൊടുത്ത ഭാഗം കെ.ജി.നാരായണന്റെ ഈഴവതിയ്യ-ചരിത്രപഠനം എന്ന ഗ്രന്ഥത്തിലെ നായരീഴവ ലഹള എന്ന 35 ആം അദ്ധ്യായത്തില്‍ നിന്നുള്ളതാകുന്നു. കൂടുതല്‍ വായനക്ക് ആ പുസ്തകത്തിലെ 35 ആം അദ്ധ്യായത്തിലെ മുഴുവന്‍ പേജുകളും ഇവിടെ ക്ലിക്കിയാല്‍ കാണാവുന്നതാണ്.

Sunday, September 14, 2008

നായര്‍ മേധാവിത്വം- അദ്ധ്യായം 31

“ഉണ്ണൂനീലി സന്ദേശത്തില്‍ പരാമര്‍ശവിധേയനായ മാവേലിക്കരയിലെ കണ്ടിയൂര്‍ തേവടിശ്ശിയുടെ ഭര്‍ത്താവ് മറ്റം വട്ടമന കൊട്ടാരത്തില്‍ വാണരുളിയിരുന്ന കാര്‍ത്തികപ്പള്ളി രാജാവ് അക്കാലത്ത് പുറപ്പെടുവിച്ച ഒരു വിളമ്പരം പരിശോധിച്ചാല്‍ മതി.നോക്കുക:-
“നമ്മുടെ രാജ്യത്ത് സ്വജാതിയിലോ ഉയര്‍ന്ന ജാതിയിലോ പെട്ട പുരുഷന് വശംവദയാകാത്ത സന്മാര്‍ഗ്ഗവിഹീനകളായ സ്ത്രീകളുണ്ടെങ്കില്‍ അവരെ ഉടന്‍ വധിക്കേണ്ടതാകുന്നു.”
വ്യഭിചരിക്കാന്‍ വിമനസ്സുകളായ ഉയര്‍ന്ന ജാതി സ്ത്രീകള്‍ കുറ്റക്കാരികളാണെന്ന് വ്യക്തം. ഇതില്‍പ്പരം ഒരധപതനം മറ്റെന്താണുള്ളത് ? “

വ്യഭിചരിക്കാത്ത നായര്‍ സ്ത്രീകള്‍ അസന്മാര്‍ഗ്ഗികളാണെന്ന് പ്രഖ്യാപിക്കുന്ന കേരളത്തിലെ ഒരു മാതൃകാ രാജാവ്.

കെ.ജി.നാരായണന്റെ പുസ്തകത്തിലെ 31 ആം അദ്ധ്യായത്തിന്റെ സ്കാന്‍ ചെയ്ത പേജുകള്‍-നായര്‍ മേധാവിത്വം- വായിക്കാന്‍ ലിങ്കില്‍ ഞെക്കുക.

ഈഴവ ചരിത്രത്തിലെ 2 അദ്ധ്യായങ്ങള്‍(3,5)

കെ.ജി നാരായണന്റെ ഈഴവ തിയ്യ ചരിത്രത്തിലെ 3, 5 അദ്ധ്യായങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുള്ള ഈ പോസ്റ്റുകള്‍ വായിക്കുന്നതിനായി താഴെക്കൊടുത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
അദ്ധ്യായം 3 സമുദായോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍
അദ്ധ്യായം 5 കുലവൃത്തികള്‍

Monday, May 12, 2008

ഈഴവ നാമധേയത്തിന്റെ ഉത്ഭവം

കെ.ജി.നാരായണന്റെ പുസ്തകത്തിലെ രണ്ടാം അദ്ധ്യായം ഇവിടെ സ്കാന്‍ ചെയ്ത് ചേര്‍ത്തിരിക്കുന്നു. നാമധേയത്തിന്റെ ഉത്ഭവം ലിങ്കില്‍ ക്ലിക്കുക.